Jammu Kashmir : ജമ്മുകാഷ്മീരിൽ സുരക്ഷാസേന 3 ഭീകരരെ വധിച്ചു

ജമ്മുകാഷ്മീരിൽ (jammu kashmir) സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.ഉറിയിലെ കമാൽകോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ദിവസം ഇവിടെ ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.ഒരു ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

കൂട്ട ബലാത്സംഗത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ (Uttar Pradesh) കൂട്ടബലാത്സംഗത്തിന് ഇരയായ 15 കാരി മരിച്ച നിലയിൽ. പ്രതികൾ ഒത്തുതീർപ്പിനു സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

പീഡന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നാല് പേർ ചേർന്ന്‌ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയിട്ടും പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ല എന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.

സംബൽ ജില്ലയിലെ കുഡ്ഫത്തേഗഡ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം .സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. 3 പേർ ഒളിവിലാണ്.

ഒളിവിലുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണെന്ന് സംബൽ എസ്.പി പറഞ്ഞു.പ്രതികൾ നാലുപേരും ബന്ധുക്കളാണ്. രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി ബലം പ്രയോഗിച്ച് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ട് പോയാണ് ബലാത്സംഗം ചെയ്തത്.

ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ ജൂലായ് 15 ന് പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല.

പ്രതികൾക്കൊപ്പം നിന്ന് പൊലീസ് കേസ് ഒത്ത് തീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News