യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ ഹർജി നാളെ പരിഗണിക്കും | Supreme Court

റഷ്യ (russia) യുക്രൈൻ (ukraine) യുദ്ധത്തെത്തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. തുടർ പഠനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

തായ്‌ലൻഡ് പ്രധാനമന്ത്രിയെ നീക്കി ഭരണഘടനാ കോടതി

തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒചയെ അധികാരത്തിൽ നിന്നു നീക്കി ഭരണഘടനാ കോടതി. ഭരണഘടന നിർദേശിക്കുന്നതിനേക്കാൾ കൂടുതൽ കാലം പ്രയുത് പ്രധാനമന്ത്രിയായി തുടരുന്നു എന്നാരോപിച്ച് പ്രതിപക്ഷം നല്കിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി.

മുൻ പട്ടാളമേധാവി കൂടിയായ പ്രയുതിന്‍റെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന വിധികളിലൂടെ കുപ്രസിദ്ധിയാർജിച്ച ഭരണഘടനാ കോടതിയുടെ ഈ നടപടി ആശ്ചര്യപ്പെടുത്തുന്നതായി. ഇനി, ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രവിത് വോംഗ്സുവാൻ ഇടക്കാല പ്രധാനമന്ത്രിയാകുമെന്നാണു റിപ്പോർട്ടുകൾ.

പ്രയുത് 2014ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിക്കുകയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരം നിലനിർത്തി. ഭരണഘടന പ്രകാരം എട്ടു വർഷമേ ഒരാൾക്ക് പ്രധാനമന്ത്രിപദത്തിൽ തുടരനാകൂ.

2014 മേയിൽ അധികാരം പിടിക്കുകയും ഓഗസ്റ്റിൽ പട്ടാള സർക്കാർ രൂപീകരിക്കുകയും ചെയ്തു പ്രധാനമന്ത്രിയായ പ്രയുതിന്‍റെ കാലാവധി ഈ ആഴ്ച അവസാനിച്ചുവെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. കേസിൽ അന്തിമവിധി എന്നുണ്ടാകുമെന്നതിൽ വ്യക്തതയില്ല.

അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രയുതിന് കോടതിവിധി തിരിച്ചടിയാകും. പ്രതിപക്ഷത്തിനു പുറമേ സ്വന്തം സഖ്യത്തിൽനിന്നും അദ്ദേഹം എതിർപ്പു നേരിടുന്നുണ്ട്. പ്രയുത് ഈ വർഷം പലവട്ടം അവിശ്വാസത്തെ അതിജീവിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News