Ghulam Nabi Azad:ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

തലമുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്(Ghulam Nabi Azad) കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി കൊണ്ടുള്ള കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. വലിയ ദുഃഖത്തോടെയാണ് പാര്‍ട്ടി വിടുന്നത് എന്നും ഗുലാം നബി ആസാദ് കത്തില്‍.കോണ്‍ഗ്രസിന്റെ മൂന്നു തലമുറകളില്‍ കൂടെ കടന്നുപോയ നേതാവാണ് ഗുലാം നബി ആസാദ്. ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി സോണിയ ഗാന്ധി എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ കോണ്‍ഗ്രസ് നേതാവാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഗുലാം നബി ആസാദ്. അങ്ങനെയൊരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം ഗാന്ധി കുടുംബം മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട ഒരു നേതാവ് കൂടിയാണ് ഗുലാം നബി ആസാദ്.

ഈ വിഷയത്തില്‍ ജി23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഇതില്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ ജമ്മു കാശ്മീരില്‍ ചില തെരഞ്ഞെടുപ്പ് സമിതികളില്‍ ഗുലാം നബി അസാദിനനെ ഉള്‍പ്പെടുത്തിയ തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തത്. അതില്‍നിന്ന് രാജിവെക്കുന്നത് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ രാജി വച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വലിയ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒരു തീരുമാനം തന്നെയാണ് ഇത്. കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ഒരു മുഖം തന്നെയായിരുന്നു ഗുലാബ് നബി ആസാദ്.

കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഭരിച്ചപ്പോള്‍ ഓക്കെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ഗുലാബ് നബി ആസാദ്, പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്താന്‍ മുന്നിട്ടിറങ്ങിയ നേതാവാണ്. ഈ നേതാക്കളെ അവഗണിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഗുലാബ് നബി അസാദിന്റെ രാജി. നേരത്തെ കപില്‍ സിബിലും കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യുപിയില്‍ നിന്ന് സമാജ് പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയില്‍ എത്തി. ഉടന്‍തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പാര്‍ട്ടി വിട്ടേക്കും എന്നുള്ള സൂചനകളും ശക്തമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News