Resign; ഗുലാം നബിയ്ക്ക് പിന്നാലെ കോൺഗ്രസിൽ വീണ്ടും കൂട്ടരാജി; ജമ്മുവിൽ 5 നേതാക്കൾ രാജിവെച്ചു

ഗുലാം നബി ആസാദിൻ്റെ രാജിക്ക് പിന്നാലെ ജമ്മു കശ്മീരിലെ അഞ്ച് കോൺഗ്രസ് നേതാക്കൾ രാജി പ്രഖ്യാപിച്ചു.ഗുലാം നബി ആസാദിൻ്റെ വസതിയിൽ വച്ചാണ് രാജി പ്രഖ്യാപനം നടന്നത്. ഭാവി തീരുമാനം ഗുലാം നബി ആസാദ് എടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജിഎം സരൂരി, ഹാജി അബ്ദുൾ റാഷിദ്, ചൗധരി മുഹമ്മദ് അക്രം, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസർ അഹമ്മദ് വാനി എന്നി മുൻ എംഎൽഎ മാരാണ് പാർട്ടി വിട്ടത്

അതേസമയം, കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു. സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും’ ആസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പിന്നാലെ ജമ്മുകശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും രാജി കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്.

നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീര്‍ഘനാളായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ തുടരുന്ന പോരിനെ തുടര്‍ന്നാണ്‌ വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here