Thrissur : വീടു വിറ്റതിലും ആ തുക ചെലവാക്കുന്നതിലും തർക്കം ! ചെന്നെത്തിയത് കൊലപാതകത്തിൽ

തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടു വിറ്റതിലും ഈ തുക ചെലവാക്കുന്നതിലെ തർക്കവുമാണ് കൊലപാതക കാരണം. കഴുത്ത് ഞെരിച്ചതോടെ ബോധരഹിതയായ ശോഭനയുടെ തലയിൽ ഗ്യാസ് സിലിണ്ടര്‍ കൊണ്ടെറിഞ്ഞാണ് കൊലപാതകം നടത്തിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നടന്നത്. പ്രതി വിഷ്ണു തന്‍റെ കൈവിരലിൽ പച്ചകുത്തിയത് അമ്മ എന്നാണ്. അമ്മയെ ജീവനു തുല്യം സ്നേഹിച്ച വിഷ്ണുവിന്‍റെ മനസ്സിൽ എതിർപ്പു തുടങ്ങിയത് അമ്മയുടെ നിർബന്ധത്തിൽ കുടുംബസ്വത്തായ 11 സെൻ്റ് സ്ഥലം വിറ്റതോടെ.

8 ലക്ഷം രൂപയ്ക്കാണ് സ്ഥലം വിറ്റത് .ഇതിൽ രണ്ട് ലക്ഷം രൂപ വിഷ്ണുവിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഈ തുക ശോഭന സ്വന്തം പേരിലേക്ക് മാറ്റിയതോടെ വിഷ്ണുവിന് അമ്മയോട് പകയായി. ശോഭന പണം ധൂർത്തടിക്കുന്നു എന്നാരോപിച്ചാണ് മകനുമായി തർക്കം തുടങ്ങിയത്.

അച്ഛൻ ജോലിക്കു പോയ സമയത്തായിരുന്നു കൊലപാതകം. അമ്മയുടെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു. കൊലപാതകത്തിനു ശേഷം വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിലെത്തി കീഴടങ്ങി. അതേ സമയം വിഷ്ണു മയക്കുമരുന്നിനടിമയാണെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here