Delhi : മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം

രാജ്യതലസ്ഥാനത്ത് (delhi) മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. നാൻഗ്ലൊയ് മേഖലയിലെ പിവിസി മാലിന്യ സംഭരണ കേന്ദ്രത്തിലാണ് അപകടം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാത്രി 11:50-നാണ് നാൻഗ്ലൊയിലെ തുറസായ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായത്.13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

കാഷ്മീരിൽ മൂന്ന് ലഷ്കർ ഭീകർ പിടിയിൽ

വടക്കൻ കാഷ്മീരിലെ സോപോറിൽ നിന്ന് മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഷരീഖ് അഷ്‌റഫ്, സഖ്‌ലൈൻ മുഷ്താഖ്, തൗഫീഖ് ഹസൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകുന്നേരം ബോമൈ ചൗക്ക് മേഖലയിൽ ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പിടിയിലായവരുടെ പക്കൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകളും ഒമ്പത് പോസ്റ്ററുകളും 12 പാക്കിസ്ഥാൻ പതാകകളും കണ്ടെടുത്തു.

ഗോരിപുരയിൽ നിന്ന് ബൊമൈയിലേക്ക് സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരും പരിശോധനയ്ക്കിടെ സൈന്യത്തിൻറെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സേനാംഗങ്ങളെ കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തന്ത്രപരമായി പിടികൂടി.

അറസ്റ്റിലായവർ ലഷ്‌കർ ഇ-തൊയ്ബയുടെ രഹസ്യ പോരാളികളാണെന്നും സുരക്ഷാ സേനയ്‌ക്കെതിരെയും സിവിലിയൻമാർക്കെതിരെയും ആക്രമണം നടത്താൻ നിരന്തരം അവസരങ്ങൾ തേടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News