അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായ(streetdog)യുടെ ആക്രമണം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. പാലക്കാട്(palakkad) കൂറ്റനാടാണ് സംഭവം.
കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്(thrissur medical college) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. മുഖത്തും പുറത്തും കാലിനും പരിക്കേറ്റു.
ചാറ്റിംഗ് നിര്‍ത്തി ; 16കാരിക്ക് നേരെ വെടിയുതിര്‍ത്ത് സുഹൃത്ത്
സോഷ്യൽ മീഡിയയിലുള്ള ചാറ്റിംഗ് നിർത്തിയെന്ന് ആരോപിച്ച് 16കാരിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ബോബി, പവൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അർമാൻ അലിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അർമാൻ അലി സമൂഹമാധ്യമം വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. മെസേജുകൾ അയക്കുന്നത് പെൺകുട്ടി നിർത്തിയതിനു പിന്നാലെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.
അർമാൻ അലിയും പെൺകുട്ടിയും തമ്മിൽ രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി പെൺകുട്ടി ഇയാളുമായി സംസാരിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായി അർമാൻ അലി തന്നെയാണ് പെൺകുട്ടിയെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കിയതെന്ന് പിടിയിലായവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഡൽഹി സംഗം വിഹാർ സ്വദേശിനിയായ പെൺകുട്ടി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്‌കൂളിൽ നിന്ന് തിരിച്ചു വരുന്ന വഴിയിലാണ് പെൺകുട്ടിക്ക് നേരെ വെടിയേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here