ഫുട്ബോൾ(football) പരിശീലനം നൽകാമെന്നുപറഞ്ഞ് ആൺകുട്ടികളെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച(rape) കേസിലെ പ്രതിയെ 31 വർഷം തടവിന് ശിക്ഷിച്ചു. തേവര കോന്തുരുത്തി ഇരിയത്തറ വീട്ടിൽ ഷാജിയെയാണ് (47) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2018ൽ പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്. പരിശീലനത്തിന് വിളിച്ചുവരുത്തിയശേഷം കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കേരളത്തിനുവെളിയിൽ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്‌റ്റ്. പ്രതിക്കെതിരെ മൂന്ന് കേസാണ് എടുത്തത്. രണ്ട് കേസ് വിചാരണയിലാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here