മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ ശ്രമം തുടരുന്നു; മന്ത്രി റോഷി അഗസ്റ്റിൻ

മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ ശ്രമം തുടരുന്നു. പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൈരളിന്യൂസിനോട് പറഞ്ഞു. ദുരന്തം ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്നും മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേർ അപകടത്തിൽപെട്ടു. രണ്ടുപേരുടെ മൃതശരീരങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പുലർച്ചെ 4.15 ഓടെയായിരുന്നു ഉരുൾപൊട്ടൽ. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ജയ, മകൾ ഷിമ എന്നിവരെയാണ് കാണാതായിരിക്കുന്നത്. സോമന്റെ മാതാവ് തങ്കമ്മ, ഷിമയുടെ മകൻ ദേവാനന്ദ് (7) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്.

വീട് പൂർണമായും മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. മണ്ണു പാറയും വലിയ രീതിയിൽ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വളരെ ശ്രമകരമാണ്. അതേസമയം കേരളത്തിൽ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കോട്ടയം മുതൽ ഇടുക്കി വരെയും പാലക്കാട് മുതൽ കാസർകോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News