കണ്ണൂർ(kannur) മട്ടന്നൂരിലെ ജുമുഅത്ത് പള്ളി നിർമാണവുമായി ബന്ധപ്പെട്ട് നടന്ന വൻ വെട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും പള്ളി പരിപാലനത്തിന്റെ മറവിൽ മുസ്ലിം ലീഗു(muslim league)കാർ നടത്തുന്ന വൻ അഴിമതിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതുമാണെന്ന് ഐ.എൻ.എൽ(inl) സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡിന്റെ അനുമതി ഇല്ലാതെ, പള്ളി അറ്റകുറ്റപ്പണിയുടെ മറവിൽ നടന്ന നിർമാണത്തിൽ കോടികളാണ് യു.ഡി.എഫ് നേതാക്കൾ കൈക്കലാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിയുടെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയെക്കുറിച്ച് വർഷങ്ങളായി പ്രദേശത്ത് വിവാദം പുകയുന്നുണ്ടെങ്കിലും രാഷ്ട്രീയ ദുഃസ്വാദീനം വഴി എല്ലാം മറച്ചുപിടിക്കാനും ആരോപണങ്ങൾ ഒതുക്കിത്തീർക്കാനും ശ്രമിക്കുകയായിരുന്നു.
കമ്മിറ്റി ഇതുവരെ സ്ത്രീകളിൽനിന്ന് പിരിച്ച വൻ സ്വർണശേഖരം ഏത് ജ്വല്ലറിയിലേക്കാണ് പോയതെന്ന് അന്വേഷിച്ചാൽ തന്നെ വെട്ടിപ്പിന്റെ രീതിയും ആഴവും മനസ്സിലാക്കാനാവും. 10 കോടി രൂപ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന പള്ളിയുടെ യഥാർത്ഥ നിർമാണച്ചെലവ് മൂന്നു കോടിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് വെട്ടിപ്പിന് നേതൃത്വം കൊടുത്തയാളെയും കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ വേണം. പള്ളിയുമായി ബന്ധപ്പെട്ട വെട്ടിപ്പ് കണ്ണൂർ ജില്ലയിൽ ഇതാദ്യമല്ല.
പള്ളികളുടെയും മറ്റു മത സ്ഥാപനങ്ങളുടെയും നിയന്ത്രണം പിടിച്ചെടുക്കാൻ ലീഗ് നേതൃത്വം ഏതു മാർഗവും സ്വീകരിക്കുന്നത്, ഇത്തരത്തിൽ സാമ്പത്തിക അഴിമതി ലക്ഷ്യമിട്ടാണെന്ന് ഇനിയെങ്കിലും മുസ്ലിം സമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here