ടീസ്റ്റ സെതൽവാദി(Teesta Setalvad)നെതിരെ ഗുരുതരമായ ആരോപണവുമായി ഗുജറാത്ത് സർക്കാർ(gujarat government) സുപ്രീംകോടതി(supremecourt)യിൽ. 2002ലെ ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ മുമ്പാകെ സത്യവാങ്മൂലം സമർപ്പിച്ചത്.
ടീസ്റ്റ സെതൽവാദ് ഒരു രാഷ്‌ട്രീയ പാർ്ട്ടിയുടെ മുതിർന്ന നേതാവുമൊത്ത് കേസുകൾ അട്ടിമറിയ്‌ക്കാൻ കൂട്ടുനിന്നുവെന്നാണ് തെളിവ് ഹാജരാക്കിയിട്ടുള്ളത്.ടീസറ്റയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കവേയാണ് ഗുജറാത്ത് സർക്കാർ നീക്കം.
കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here