Kerala Legislative Assembly: ലോകായുക്ത ഭേദഗതി ബില്‍ നിയമസഭയില്‍

ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ(legislative assembly) പരിഗണിക്കുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. ഭേദഗതികള്‍ ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ അധികാരപ്പെടുത്താത്ത കാര്യമാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം, ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് മന്ത്രി പി രാജീവ്( P Rajeev) പ്രതികരിച്ചു.

വിഴിഞ്ഞം പുനരധിവാസത്തിന് മുന്‍ഗണന നല്‍കും: മുഖ്യമന്ത്രി

വിഴിഞ്ഞം(Vizhinjam) പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കണമെന്നത് അംഗീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു പഠനത്തിലും പദ്ധതിയുടെ ഭാഗമായാണ് തീരശോഷണം എന്നുള്ളത് കണ്ടെത്തിയിട്ടില്ല. പദ്ധതി കാരണമാണ് തീരശോഷണം എന്നത് അടിസ്ഥാനരഹിതമായ വാദമാണ്.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തിവരുന്നുണ്ടെന്നും ചര്‍ച്ചകളുമായി അവര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കുമെന്നും വീടുകളുടെ നിര്‍മ്മാണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതല്ലെന്നും കേന്ദ്രസര്‍ക്കാരിനെ വിഷയം നേരത്തെ തന്നെ ധരിപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നടപടി കൈക്കൊള്ളുമെന്ന് കരുതുന്നില്ല. മണ്ണെണ്ണ ഇതര യാനങ്ങളാണ് ഇതിന് ശാശ്വത പരിഹാരം. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മൂന്നുമാസത്തിനകം വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News