Abhishek Banerjee: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് ഇ ഡി നോട്ടീസ്

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക്(Abhishek Banerjee) ഇ ഡി നോട്ടീസ്(ED notice). സെപ്റ്റംബര്‍ 2 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പശ്ചിമബംഗാളില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി നോട്ടീസ്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയ മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയാണ് അഭിഷേക് ബാനര്‍ജി.

പശ്ചിമ ബംഗാളിലെ കുനുസ്റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് ഖനികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് 2020 നവംബറില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്. ഈ അനധികൃത കച്ചവടത്തില്‍ നിന്ന് ലഭിച്ച ഫണ്ടിന്റെ ഗുണഭോക്താവാണ് ടിഎംസി എംപിയെന്ന് അന്വേഷണ ഏജന്‍സിയുടെ വാദം.

കോണ്‍ഗ്രസ് അധ്യക്ഷന്‍: ശശി തരൂര്‍ മത്സരിച്ചേക്കും

കോണ്‍ഗ്രസ്(Congress) അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി(Rahul Gandhi) മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജി-23 യില്‍ ആലോചന. ശശി തരൂര്‍(Shahi Tharoor), മനീഷ് തിവാരി(Manish Tewari) എന്നിവരുടെ പേരുകളാണ് രാഷ്ട്രീയവൃത്തങ്ങളില്‍ പ്രചരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനുമേല്‍ ഗാന്ധികുടുംബം സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണിത്. ഗഹ്ലോട്ട് ആണെങ്കില്‍ മത്സരിക്കുമെന്ന് ജി-23 നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് രഹസ്യമായി പറഞ്ഞിട്ടുമുണ്ട്.

രാജിവെച്ച നേതാവ് ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞദിവസം മനീഷ് തിവാരി പ്രതികരിച്ചത്. ജി-23 നേതാക്കളുമായി സോണിയാ ഗാന്ധി സംസാരിച്ച ശേഷമുണ്ടാക്കിയ സമവായക്കരാര്‍ പാലിച്ചിരുന്നെങ്കില്‍ ആസാദിന്റെ രാജി ഉണ്ടാവില്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News