Kerala Police: അറിഞ്ഞോ ഗയ്സ്?? ലഹരിയടിച്ച്‌ വാഹനമോടിച്ചാൽ ‘ആൽകോ’യുടെ പിടിവീഴും

ഇനിമുതൽ മദ്യം മാത്രമല്ല, ഏത്‌ ലഹരി(drug) ഉപയോഗിച്ച്‌ വാഹനവുമായി നിരത്തിലിറങ്ങിയാലും ആൽകോയുടെ പിടി വീഴും. ‘അകത്തുള്ളവൻ ആരെന്ന്‌’ അരമണിക്കൂറിനുള്ളിൽ കണ്ടുപിടിക്കുകയും ചെയ്യും.

അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ അടങ്ങിയ ആൽകോ സ്‌കാൻ(alco scan) വാൻ ഇനി പൊലീസിനൊപ്പം വാഹനപരിശോധനയ്‌ക്ക്‌ നിരത്തിലുണ്ടാകും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ ആരംഭിച്ച ആൽകോ സ്‌കാൻ വാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

രാജ്യത്താദ്യം ഈ പരിശോധനാ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. ഡ്രൈവറുടെ ഉമിനീരാണ്‌ പരിശോധിക്കാനെടുക്കുക. വ്യക്തിയുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ വാഹനത്തിൽ പരിശോധന പൂർത്തിയാക്കാം.

ഡ്രൈവറുമായി ആശുപത്രിയിലേക്ക്‌ പോകേണ്ട. പൊലീസിന്‌ തുടർനടപടി വേഗത്തിൽ സ്വീകരിക്കാം. വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമുണ്ടാകും.

മദ്യം കഴിച്ച്‌ വാഹനമോടിക്കുന്നവരെ പരിശോധനയിലൂടെ പിടികൂടാൻ നിലവിൽ കഴിയുന്നുണ്ട്‌. എന്നാൽ, മയക്കുമരുന്നുപോലുള്ളവ ഉപയോഗിച്ച്‌ നിരത്തിലിറങ്ങുന്നവരെ പിടിക്കാൻ ബുദ്ധിമുട്ടാണ്‌.

ആൽകോ വരുന്നതോടെ ഇത്‌ പരിഹരിക്കാമെന്നും അപകടങ്ങൾ കുറയ്‌ക്കാമെന്നുമാണ്‌ കണക്കുകൂട്ടൽ. വിദേശ രാജ്യങ്ങളിൽ ഈ സംവിധാനമുണ്ട്‌. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത്‌ ആൽകോ നിരത്തിലിറങ്ങി. എല്ലാ ജില്ലയിലും നടപ്പാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here