വീട്ടുജോലിക്കാരിയെ വർഷങ്ങളോളം പലതരത്തിൽ ശാരീരികമായി പീഡിപ്പിച്ച വനിത വിഭാഗം നേതാവിനെ ബിജെപി(bjp) സസ്പെൻഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ സംസ്ഥാന കണ്‍വീനര്‍ സീമ പത്ര(seema patra)യാണ് വീട്ടു വേലക്കാരിയായ സുനിതയെ വര്‍ഷങ്ങളായി ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം(urine) കുടിപ്പിക്കുകയും ചെയ്തത്.
വീട്ടുജോലിക്കാരിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവം വിവാദമായതോടെയാണ് ബിജെപി സീമയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അവശനിലയിലായ സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിക്കാരിയായ സുനിതയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റു ഇരിക്കാൻ കഴിയില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശരീരത്തിൽ മുറിവുകളുണ്ട്. 29 വയസ്സുള്ള സുനിത ജാർഖണ്ഡിലെ ഗുംല സ്വദേശിയാണ്, ഏകദേശം 10 വർഷം മുമ്പാണ് സീമ പത്രയുടെ വീട്ടുജോലിക്കായി എത്തിയത്.കഴിഞ്ഞ ആറ് വർഷമായി സീമയിൽ നിന്ന് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് സുനിത ആരോപിച്ചു.
വടിയും മറ്റും ഉപയോഗിച്ച് തന്നെ മർദിച്ചെന്നും പല്ലുകൾ പൊട്ടിപോയെന്നും തറയിൽ നിന്ന് മൂത്രം നക്കാനും പ്രേരിപ്പിച്ചതായും സുനിത വീഡിയോയിൽ പറയുന്നുണ്ട്. ശിക്ഷ എന്ന നിലയിലാണ് പീഡിപ്പിച്ചതെന്നും എന്നാൽ താൻ ചെയ്ത തെറ്റ് എന്താണെന്നറിയില്ലെന്നും സുനിത പറഞ്ഞു.
സീമ പത്രയുടെ മകൻ(son) ആയുഷ്മാൻ തന്നെ സഹായിച്ചിരുന്നതായി സുനിത പറഞ്ഞു. സഹോദരിയെയും ഭർതൃസഹോദരനെയും വിവരം അറിയിച്ചിരുന്നുവെങ്കിലും അവർ സുനിതയെ സ്വീകരിക്കാൻ തയ്യാറായില്ല. താൻ സുഖം പ്രാപിച്ചാൽ പഠിക്കാൻ ആഗ്രഹമുണ്ടെന്നും സുനിത പറഞ്ഞു. ആയുഷ്മാന്റെ സുഹൃത്താണ് പൊലീസിൽ പരാതി നൽകിയത്. വിരമിച്ച ഐഎഎസ്(ias) ഉദ്യോഗസ്ഥനായ മഹേശ്വർ പത്രയാണ് സീമ പത്രയുടെ ഭർത്താവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here