തീവ്രവാദ സംഘടനായായ അൽ ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ മദ്രസ(Madrasa) പൊളിച്ചുമാറ്റി. ബംഗ്ലാദേശ്(bengladesh) ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ബോംഗൈഗാവിലെ മദ്രസ പൊളിച്ചു നീക്കിയത്.
അൽഖാഇദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ വ്യക്തിയുമായി ഗോപാൽപുര പൊലീസ് ഇന്നലെ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്‌പി പറഞ്ഞു. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകൾ പ്രവർത്തിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭീകരവാദ ബന്ധം ആരോപിച്ച് ഒരു മാസത്തിനിടെ അസമിൽ മൂന്ന് മദ്രസയാണ് പൊളിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here