കേരളത്തിൽ രാഷ്ട്രീയ സംഘർഷത്തിന് ആഹ്വാനം ചെയ്ത് അമിത്ഷായുടെ (Amit Shah) പ്രസംഗം. കേരളത്തിൽ താമര വിരിയാൻ ബലിദാനിയാകാനുള്ള ധൈര്യം വേണമെന്ന് പ്രവർത്തകരോട് അമിത്ഷാ.
വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും ഇടതുസർക്കാരിന്റെ മികവിന് മുന്നിൽ വിമർശനത്തിന്റെ മുനയൊടിഞ്ഞ് അമിത്ഷായുടെ കേരള സന്ദർശനം. ബിജെപിയുടെ പട്ടികജാതി സംഗമത്തിൽ രാഷ്ട്രീയമായി ഇടതു സർക്കാരിനെ വിമർശിക്കാൻ പഴുതില്ലാതെ അമിത്ഷാ മടങ്ങി.
ബിജെപിയുടെ പട്ടികജാതി സംഗമത്തിലാണ് കേരളത്തിൽ രാഷ്ട്രീയ സംഘർഷത്തിന് അമിത്ഷായുടെ ആഹ്വാനം.കേരളത്തിൽ താമര വിരിയാൻ ബലിദാനിയാകാനുള്ള ധൈര്യം വേണമെന്നാണ് പ്രവർത്തകരോട് അമിത്ഷായുടെ ആഹ്വാനം.
അതേസമയം ഇടതുസർക്കാരിനെ വിമർശിക്കാൻ എത്ര ചികഞ്ഞിട്ടും അമിത്ഷാക്ക് ഒന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും ഇടതുസർക്കാരിന്റെ മികവിനെ മറച്ചുവയ്ക്കാൻ അമിത്ഷായുടെ രാഷ്ട്രീയ പ്രസംഗത്തിന് ആയില്ലെന്നതാണ് വാസ്തവം.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിയും ബിജെപി മുന്നേറ്റവും മാത്രമായി അമിത്ഷായുടെ പ്രസംഗം ഒതുങ്ങി.പിന്നീട് അമിത്ഷാ വിമർശത്തിന് തെരഞ്ഞെടുത്തത് പതിവ് കോൺഗ്രസ് മുക്തഭാരതം തന്നെ.
പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര നേതാവിന്റെ സന്ദർശനത്തിന്റെ ആവേശമെന്നും പൊതുയോഗത്തിൽ ഉണ്ടായില്ല. പ്രവർത്തരുടെ പ്രാതിനിധ്യത്തിലും കുറവുണ്ടായി.
അമിത് ഷായുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കളുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here