ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു.എറണാകുളം പിണർമുണ്ടയിലാണ് ദാരുണ സംഭവം നടന്നത്.പള്ളിക്കര സ്വദേശി ലിജ ആണ് കൊല്ലപ്പെട്ടത്.
13 വർഷമായി എറണാകുളം പള്ളിക്കരയ്ക്കടുത്തുള്ള പിണർ മുണ്ടയിലായിരുന്നു കൊല്ലപ്പെട്ട ഡിജിയുo കുടുoബവും താമസിച്ചു വന്നത്. ഒഡിഷ സ്വദേശിയായ ഷുക്രു എന്ന് വിളിക്കുന്ന സാജനുമായി പ്രണയിച്ചായിരുന്നു വിവാഹം . പിന്നീട് പതിവായി മദ്യപിച്ച് എത്തി സാജൻ ,ഡിജിയെ മർദിക്കുക പതിവായിരുന്നു.
രണ്ടു മാസം മുമ്പും ഇയാൾ കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ മൂത്ത മകൾക്ക് കൈയ്ക്ക് പരിക്കേറ്റു. പിന്നീട് ഡി ജി യുടെ കുടുംബവുമായി സാജൻ അകന്നു കഴിഞ്ഞു വരുന്നതിനിടെ ആണ് ഇന്നലെ രാത്രിയോടെ ഡിജിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.
പുലർച്ചെയോടെ കൊല്ലപ്പെട്ട ഡിജിയുടെ വീടിന് പിന്നാലെ വിജനമായ സ്ഥലത്ത് സാജനെ മരിച്ച നിലയിലും കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മരത്തിൻ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഡിജിയെ കൊലപ്പെടുത്തുന്ന സമയത്ത് 11 ഉം 8 ഉം 6 ഉം വയസുള്ള ഇവരുടെ കുട്ടികളും ഡിജിയുടെ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൂലിവേല തൊഴിലാളിയാണ് മരിച്ച സാജൻ. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മകളെ അവര്‍ പീഡിപ്പിക്കുകയായിരുന്നു; ഫോണില്‍ തെളിവുണ്ട്; സൂര്യയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമെന്ന് സൂര്യയുടെ അമ്മ
കണ്ണൂർ കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. 24 കാരിയായ സൂര്യയാണ് തൂങ്ങി മരിച്ചത്. ഭർത്താവ് രാഗേഷും അമ്മയും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
തന്നെ പീഡിപ്പിക്കുന്നതായി സൂര്യ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ആസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുവാമ്പ സ്വദേശി കെ പി സൂര്യ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് രാകേഷിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മകള്‍ ക്രൂര പീഡനം നേരിട്ടെന്ന സൂര്യയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.
ഒരു വയസുള്ള കുഞ്ഞാണ് സൂര്യയ്ക്കുള്ളത്. കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി സൂര്യയുടെ അമ്മ വെളിപ്പെടുത്തുന്നു.
കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് ഇന്നലെ മൊഴിയെടുത്തു. ശേഷം ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും. പയ്യന്നൂർ സി.ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് സൂര്യയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു.
എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും സൂര്യയുടെ അമ്മ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here