സിദ്ദിഖ് കാപ്പന് ജാമ്യം നൽകുന്നതിനെതിരെ യുപി സർക്കാർ രംഗത്ത് . കാപ്പന് ജാമ്യം നൽകരുതെന്ന് യുപി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു .തീവ്രവാദ പ്രവർത്തനത്തിന് പണം നൽകുന്ന സംഘടനകളുമായി കാപ്പന് ബന്ധമുണ്ടെന്നും സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണെന്നും പോപ്പുലർ ഫ്രണ്ട് അൽക്വയ്ദയുമായി ബന്ധമുള്ള സംഘടനയെന്നും യു പി സർക്കാർ പറഞ്ഞു .
അതോടൊപ്പം കാപ്പന്റെ അക്കൗണ്ടിലേക്ക് സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമല്ല, അത് വിശദീകരിക്കാൻ കാപ്പന് കഴിഞ്ഞിട്ടില്ല എന്നും യുപി സർക്കാർ സത്യവാംങ്മൂലത്തിൽ കൂട്ടിച്ചേർത്തു .
കാപ്പന് ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാണ് എന്നും യുപി സർക്കാർ പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here