മുസ്ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണം, കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആകേണ്ടി വരില്ല; പരാമർശവുമായി ഹിന്ദുത്വവാദി നേതാവ്

വിവാദപരാമർശവുമായി തീവ്രഹിന്ദുത്വവാദി നേതാവ്. സുദർശൻ ടിവി ചാനൽ എഡിറ്റർ- ഇൻ ചീഫ് കൂടിയായ സുരേഷ് ചാവങ്കെയുടെ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഹിന്ദു പെൺകുട്ടികളോടുള്ള ആഹ്വാനം എന്ന രീതിയിലാണ് സുരേഷ് ചവാങ്കെ പരാമർശം നടത്തിയിരിക്കുന്നത്.

മുസ്ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്ലിം പെൺകുട്ടികൾക്ക് ഇങ്ങനെ വിവാഹം ചെയ്ത് മതം മാറുന്നതിലൂടെ നേട്ടം മാത്രമേ ഉണ്ടാകൂ എന്നും സുരേഷ് പ്രസ്താവിച്ചു. ഇങ്ങനെ വിവാഹം നടന്നാൽ ഹിന്ദുവിഭാഗത്തിനും വലിയ നേട്ടമുണ്ടാകുമെന്ന് സുരേഷ് പറഞ്ഞു. സുരേഷ് നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ മുസ്ലിം പെൺകുട്ടികൾക്ക് കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആകേണ്ടി വരില്ല എന്നും സുരേഷ് കൂട്ടിച്ചേർത്തു. കൂടാതെ നിരവധി മുസ്ലിം പെൺകുട്ടികൾ ഹിന്ദു യുവാക്കളുമായി പ്രണയത്തിലാണെന്നും സുരേഷ് ചാവങ്കെ പറഞ്ഞു. നിങ്ങൾ ഹിന്ദുവിനെ വിവാഹം ചെയ്താൽ ആരുടേയും രണ്ടാം ഭാര്യ ആകേണ്ടി വരില്ലെന്നും വിവാഹമോചനം നേരിടേണ്ടി വരില്ലെന്നും ക്യാമറക്ക് മുന്നിൽ സത്യം ചെയ്യുന്നുവെന്നും സുരേഷ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഹിന്ദു രാഷ്ട്രമായി ഇന്ത്യ നിലനിൽക്കാനായി വേണ്ടി വന്നാൽ കൊല ചെയ്യണമെന്ന് സുരേഷ് ചാവങ്കെ പ്രസംഗിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തീവ്രഹിന്ദുത്വ നിലപാടുകളാണ് സുദർശൻ ടിവിയിലൂടെയും സംപ്രേഷണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News