മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.
സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു ഇയാൾ അമിത് ഷായോടൊപ്പം കൂടിയത്.അറസ്റ്റിലായ ഹേമന്ത് പവാർ ഒരു എം പിയുടെ പേർസണൽ സ്റ്റാഫ് ആണെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ ഡി കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തത്.
സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായാണ് പവാർ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.
അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഹേമന്ത് പവാർ പങ്കെടുത്തിരുന്നു, കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതിക്ക് പുറത്തും ഇയാൾ കറങ്ങി നടന്നിരുന്നതായും കണ്ടെത്തി.
ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റിൽ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here