കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം

കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് പരിശോധന. സംഭവ സമയത്ത് ദ്രോണാചാര്യയില്‍ പരിശീലനം നടന്നിരുന്നതായി പൊലീസ്. പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകള്‍ ഹാജരാക്കാനും നാവികസേനയോട്  ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സമയത്ത് ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. അതിനാല്‍ വെടിയുണ്ട എത്തിയത് പരിശീലന കേന്ദ്രത്തില്‍ നിന്ന് തന്നെയാണോയെന്ന ശാസ്ത്രീയ പരിശോധനയിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായി ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധന നടത്തി.

പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ കോസ്റ്റല്‍ പൊലീസിന്‍റെ ആവശ്യപ്രകാരം ഫയറിംഗ് പരിശീലന രേഖകള്‍ നാവികസേന കൈമാറിയിരുന്നു. ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായി കടലില്‍ ഒന്നരകിലോമീറ്റര്‍ ദൂരത്ത് വച്ചാണ് അപകടം ഉണ്ടായത്.

എന്നാല്‍ വെടിയുണ്ട എത്തിയത് പരിശീലനകേന്ദ്രത്തില്‍ നിന്നല്ലെന്ന നിഗമനത്തില്‍ തന്നെയാണ് നാവികസേന. നേവി മാത്രമല്ല, കോസ്റ്റല്‍ പൊലീസും ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം നടത്താറുണ്ട്. 20 മീറ്റര്‍ ഉയരമുളള ഭിത്തിയിലാണ് പരിശീലനം. ഭിത്തിയില്‍ തട്ടിത്തെറിക്കുന്ന വെടിയുണ്ടകള്‍ ഒരു കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് ഒരു കാരണവശാലും എത്തില്ലെന്നും നേവി വ്യക്തമാക്കുന്നു.

മാത്രമല്ല, പരിശീലനത്തിനിടെ ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍ പരമാവധി 200 മീറ്റര്‍ ദൂരമേ സഞ്ചരിക്കൂവെന്നും നേവി വിശദീകരിക്കുന്നു. എന്നാല്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News