പൂജയ്‌ക്കുള്ള ബദാം മോഷ്‌ടിച്ചെന്നാരോപിച്ച് പട്ടികജാതി ബാലനെ ജൈന ക്ഷേത്രത്തിലെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗറിൽ വ്യാഴാഴ്‌ചയാണ് പതിനൊന്നുകാരൻ ക്രൂര മർദനത്തിന് ഇരയായത്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കരീല ജെയിൻ സിദ്ദയ്‌തൻ മന്ദറിലെ പൂജാരി രാകേഷ് ജെയിനിനെതിരെ പൊലീസ് ശനിയാഴ്‌ച കേസെടുത്തു.
തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ക്ഷേത്രഗേറ്റിന് സമീപം നിൽക്കുമ്പോഴാണ് ബദാം മോഷ്‌ടിച്ചെന്നാരോപിച്ച് കുട്ടിയെ മറ്റൊരാളുടെ സഹായത്തോടെ പുരോഹിതൻ മരത്തിൽ കെട്ടിയിട്ടത്. പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here