സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ | Niyamasabha

കേരള നിയസഭയുടെ പുതിയ സ്പീക്കറെ നാളെ  തെരഞ്ഞെടുക്കും. എ എൻ ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തും മത്സരിക്കും. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക.

കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ചയായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനായി നാളെ സമ്മേളനം ചേരുക. നാളെ 10ന് ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയറിനെ നയിക്കും.

എ എൻ ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്താണ് മത്സരിക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മുതൽ മറ്റംഗങ്ങൾ എന്ന മുൻഗണനാ ക്രമത്തിലാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

ഇതിനുശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് പുതിയ സ്പീക്കറെ ഡയസിൽ എത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ള സഭാ നേതാക്കളുടെ ആശംസ പ്രസംഗത്തിനും സ്പീക്കറുടെ മറുപടിക്കും ശേഷം ഉച്ചയോടെ സഭ പിരിയും.

എംബി രാജേഷ് രാജിവെച്ച് മന്ത്രിയായതിനെ തുടർന്നാണ് സിപിഐഎം നിയോഗിച്ച എ എന്‍ ഷംസീർ സ്പീക്കർ പദവിയിൽ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here