കശ്മീരിന്റെ പ്രത്യേകാധികാരം തിരിച്ചുകിട്ടില്ല: ഗുലാം നബി

കശ്മീരിന്റെ പ്രത്യേകാധികാരം തിരിച്ചുകിട്ടില്ലന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ‘ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ഇതിനായി പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രത്യേകാധികാരത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലന്നും ജനങ്ങളെ ചൂഷണം ചെയ്യാന്‍ മറ്റ് പാര്‍ടികളെ അനുവദിക്കില്ലന്നും പഫ ബാരാമുള്ളയില്‍ നടത്തിയ റാലിയില്‍ ആസാദ് പറഞ്ഞു.

കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ പ്രത്യേകാധികാരം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടിരിക്കെയാണ് പ്രത്യക്ഷത്തില്‍ തന്നെ ബിജെപി അനുകൂല നിലപാട് ആസാദ് എടുത്തത്. ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗുപ്കാര്‍ സഖ്യത്തിന്റെ അടിസ്ഥാന ആവശ്യവും പ്രത്യേകാധികാരവും സംസ്ഥാന പദവി പുന:സ്ഥാപിക്കലുമാണ്. തെരഞ്ഞെടുപ്പില്‍ ആസാദ് രൂപീകരിക്കുന്ന പാര്‍ടിയും ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാകുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് നിലപാട്.

രാഷ്ട്രീയ ചൂഷണത്തിന്റെ ഫലമായി ഒന്നരലക്ഷം മനുഷ്യര്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷം കുട്ടികള്‍ അനാഥരാക്കപ്പെട്ടു. നടത്തനാവുന്ന കാര്യങ്ങളെ താന്‍ പറയൂവെന്നും അതിന്റെ പേരില്‍ തെരെഞ്ഞടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കുഴപ്പമില്ലന്നും ആസാദ് റാലിയില്‍ പറഞ്ഞു. അതേസമയം പത്തുദിവസത്തിനകം പാര്‍ടി രൂപീകരണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാലിയ്ക്ക് മുന്നോടിയായി ബാരാമുള്ള മുനിസിപ്പല്‍ കോര്‍പറേഷനിലെ എട്ട് അപ്നി പാര്‍ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് ആസാദിന് പിന്തുണ പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News