സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണാഘോഷത്തിന് ശേഷവും ഖജനാവ് സുരക്ഷിതമാണ്. നികുതികളുടെ ആനുപാധികമായ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്ര സർക്കാരിന്റെ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടാക്കുന്നതെന്നും മന്ത്രി .നിധി ആയോഗ് വന്നാലും നിലവിലെ ആസൂത്രണ സംവിധാനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിൽ തെറ്റില്ലെന്നും വിദ്യാഭ്യാസ കാര്യങ്ങൾ പഠിക്കാനാണ് മന്ത്രിമാർ പോകുന്നതെന്നും വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്… ഇക്കാര്യങ്ങളിലല്ല പകരം ചർച്ച ചെയ്യേണ്ടത് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതത്തിലാണ് ചർച്ച നടത്തേണ്ടതെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here