‘ശ്രീകാര്യം മുതല്‍ ചാവടിമുക്കുവരെ എത്ര ദൂരമുണ്ടെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരന്നു’; തള്ള് യാത്രയായി ജോഡോ യാത്ര

ഭാരത് ജോഡോ യാത്ര കേരളത്തില്‍ രണ്ടാം ദിവസം അതിന്റെ പര്യടനം തുടരുകയാണ്. യാത്ര ഓരോ ദിവസവും കഴിയുന്തോറും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കണ്ടാല്‍ നമ്മള്‍ ഞെട്ടും. ഭാരത് ജോഡോ യാത്ര നടത്താന്‍ ചില മാധ്യമങ്ങളെയും കോണ്‍ഗ്രസ് വിലയ്ക്ക് എടുത്തിരിക്കുകയാണോ എന്ന സംശയവും തോന്നിപ്പോകും.

ഇതിന് വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം മനോരമ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത് ‘ രാഹുല്‍ഗാന്ധി തന്നെ കാണാന്‍ തിരുവനന്തപുരത്ത് ശ്രീ കാര്യത്തു നിന്ന് ചാവടിമുക്കുവരെ കിലോ മീറ്ററുകളോളം സഞ്ചരിച്ചു തളര്‍ന്ന സ്ത്രീക്ക് കുടിവെള്ളം നല്‍കി ആശ്വസിപ്പിക്കുന്നു’ ഇതായിരുന്നു മനോരമയില്‍ വന്ന വാര്‍ത്തയുടെ ഫോട്ടോ ക്യാപ്ഷന്‍. ഈ വാര്‍ത്ത കാണുമ്പോള്‍ ഈ രണ്ടു സ്ഥലങ്ങളെ കുറിച്ച് അറിയുന്നവര്‍ വാര്‍ത്ത കേട്ട് മൂക്കത്ത് കൈ വയ്ക്കും അല്ലെങ്കില്‍ മൂക്കത്ത വച്ചത്. തിരുവനന്തപുരം ജില്ലയിലെ ശ്രീ കാര്യത്തു നിന്ന് ചാവടിമുക്കുവരെ ഒരു കിലോ മീറ്റര്‍ തികച്ചില്ലെന്നുള്ളതാണ് വലിയൊരു സത്യം. അതു കൊണ്ട് തന്നെ ആളുകള്‍ ഈ യാത്രയെ ജോഡോ യാത്രക്കു പകരം തള്ളു യാത്ര എന്നു വിള്ിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

ഇതു പോലെ നിരവധി അനവധി തള്ളു വാര്‍ത്ത വിശേഷങ്ങളാണ് ഭാരത് ജോഡോ യാത്രയില്‍ നമ്മള്‍ അറിയുന്നത്. ഭാരത് ജോഡോ യാത്ര തുടങ്ങിയ അന്നു മുതല്‍ വിവാദ യാത്രയാണ്. പാലോട് രവി മുതല്‍ കണ്ടെയ്‌നര്‍ ഷെല്‍ട്ടര്‍ വരെ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ആ വിവാദ യാത്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News