കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഭാരത് ജോഡാ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയ സംഭവത്തിലാണ് മന്ത്രിയുടെ പരിഹാസം. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി രംഗത്തെത്തിയത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക എന്ന ചിത്രമാണ് വി ശിവൻകുട്ടി പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയുടെ ലോഗോയ്ക്ക് സമാനമായാണ് ചിത്രത്തിലെ എഴുത്ത്. ഇതൊടൊപ്പം ജാഗ്രതൈ എന്നു കുറിച്ചിട്ടുമുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള മോഷണ സംഘമാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയിൽ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോക്കറ്റടി സംഘത്തെ തിരിച്ചറിഞ്ഞത്. വെള്ളായണി ജംഗ്ഷനിൽ നിന്നു പട്ടത്തേക്കായിരുന്നു ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര. ഇതിനിടെ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പോലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് പതികളെ തിരിച്ചറിഞ്ഞത്. ഇവർ മുൻപും സമാനകേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. സംഘത്തെ അറസ്റ്റ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പോലീസ് കമ്മീഷണർ അറിയിച്ചു.
കന്യാകുമാരിയിൽ നിന്ന് തന്നെ സംഘം യാത്രയിൽ കടന്നു കൂടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിൽ ആരംഭിച്ചത്.
അതേസമയം, രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനംതുടരുകയാണ്. ഏഴാം ദിവസമായ ഇന്ന് രാഹുലിന്റെ കേരള പര്യടനം തലസ്ഥാന ജില്ലയിൽ പൂർത്തിയാകും. രാവിലെ കഴക്കൂട്ടം അൽസാജിന് സമീപത്തു നിന്ന് ആരംഭിച്ച യാത്ര വൈകിട്ട് കല്ലമ്പലത്ത് സമാപിക്കും.
ബിജെപിയെ പിടിച്ച് കേട്ടുകയാണ് യാത്രയെന്ന് അവകാശപ്പെടുമ്പോഴും BJP ക്ക് ശക്തമായ വേരോട്ടമുള്ള ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ് ജോഡോ യാത്ര കടന്നുപോകുന്നത് എന്നും ആക്ഷേപം ഉണ്ട്. അതോടൊപ്പം സ്വാതന്ത്ര്യസമര സേനാനികളെ അതിഷേപിച്ചതിൽ KPCC നേതൃത്വം മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും പണപിരിവ് വിവാദം അവസാനിക്കുന്നുമില്ല .
രാഹുൽ ഗാന്ധിയുടെ യാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും അതിന്റെ രാഷ്‌ട്രീയ ദൗത്യത്തെക്കുറിച്ച് ചിത്രം വ്യക്തമായിട്ടില്ലെന്നത് വസ്‌തുതയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here