വാർത്തയിൽ നിറഞ്ഞ കോഴിക്കോട്ടെ തെരുവുനായക്ക്(street dog) വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പൂളക്കടവിലെ എ ബി സി സെൻ്ററിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം നായ നിരീക്ഷണത്തിലാണ്. വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാർത്ത ചർച്ചയായിരുന്നു. പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പും ജില്ലയിൽ തുടങ്ങി.
കോഴിക്കോട് ഫ്രാൻസിസ് റോഡിൽ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന തെറ്റായ വാർത്ത വലിയ വിവാദമായിരുന്നു. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു.
ഒരു ദിവസം നിരീക്ഷണത്തിൽ വെച്ച ശേഷം പൂളക്കടവിലെ എ ബി സി സെൻ്ററിൽ നായയുടെ ശസ്ത്രക്രിയക്ക് നടന്നു. ഡോ. വി എസ് ശ്രീഷ്മയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ
3 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കോഴിക്കോട് എ ബി സി സെൻ്ററിൽ 9,710 നായകളെ ഇതിനകം വന്ധ്യംകരിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നായ അടക്കമുള്ള വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകാൻ ക്യാമ്പ് തുടങ്ങി.
മൂന്നു ദിവസം മാങ്കാവ് മൃഗാശുപത്രിയിൽ പേ വിഷ പ്രതിരോധ കുത്തിവെപ്പ് നടക്കും. നിലവിൽ വാക്സിൻ എടുക്കാത്ത എല്ലാ വളർത്തു നായകളെയും ക്യാമ്പിലെത്തിച്ച് കുത്തിവെപ്പ് എടുക്കാനാണ് നിർദേശം. ഒരു വർഷത്തിനുള്ളിൽ വാക്സിൻ എടുത്ത നായകൾക്ക് വീണ്ടും എടുക്കേണ്ടതില്ല. അടുത്ത ദിവസങ്ങളിൽ ജില്ലയിലെ മറ്റിടങ്ങളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here