നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍|State Government

നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍(State Government). അന്തേവാസികള്‍ ചാടിപ്പോകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാനാകുമന്നാണ് പ്രതീക്ഷ. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായായി പാലക്കാട് ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ധ സംഘം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു.

നിര്‍മിത ബുദ്ധിയുപയോഗിച്ച് നവീകരിക്കുന്ന രാജ്യത്തെ ആദ്യ മാനസികാരോഗ്യ കേന്ദ്രമാകാനൊരുങ്ങുകയാണ് കോഴിക്കോട് കുതിരവട്ടം. അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായതോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് പുതിയ ആശയം ഉടലെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സര്‍ക്കാരിന് സമര്‍പ്പിച്ചു. വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഐ ഐ ടിയിലെ വിദഗ്ധ സംഘം കുതിരവട്ടം സന്ദര്‍ശിച്ചു.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങള്‍ മനസിലാക്കും. ഡീപ് ന്യൂറല്‍ നെററ് വര്‍ക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ പ്രവര്‍ത്തികള്‍ ജയില്‍ ചാടല്‍, മറ്റു രോഗികളെ ഉപദ്രവിക്കല്‍ എന്നിവ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും.ഇതിനായി വാര്‍ഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. രോഗികളിലെ മാറ്റം വേഗത്തില്‍ തിരിച്ചറിയുമെന്നതിനാല്‍ മികച്ച പരിചരണം നല്‍കാനും കഴിയും. ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ഐ ഐ ടി സംഘം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here