ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിൽ മരിച്ച കേസിൽ വക്ര സ്പ്രിംഗ് ഫീൽഡ് കിണ്ടർഗാർഡൻ അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടത്തിയ സാഹചര്യത്തിലാണ് നടപടി.
മരണവുമായി ബന്ധപ്പെട്ട് മലയാളിയടക്കം മൂന്ന് ബസ് ജീവനക്കാർ അറസ്റ്റിലായതാണ് സൂചന.ഞായറാഴ്ച രാവിലെയാണ് നഴ്സറിയിലേക്കുള്ള യാത്രാമധ്യേ ബസിൽ കുട്ടി ഉറങ്ങിപ്പോയത്. ഇതറിയാതെ ബസ് പൂട്ടി ഡ്രൈവർ പോയിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് ഡ്രൈവർ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിൻസയുടെ നാലാം ജൻമദിനത്തിലാണ് ദുരന്തം.
കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകളാണ്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഖത്തറിൽ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here