മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ പാക്കിസ്ഥാൻകാരനായ ആസാദ് റൗഫ് (66) അന്തരിച്ചു. ലാഹോറിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സഹോദരൻ തഹിർ റൗഫ് അറിയിച്ചു. ഓൺ ഫീൽഡ് അമ്പയറായും ടിവി അമ്പയറായും 242 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റൗഫ് ഐസിസിയുടെ എലൈറ്റ് അമ്പയർമാരിലൊരാളായിരുന്നു.
പാക്കിസ്ഥാൻറെ ഏറ്റവും പ്രമുഖ അമ്പയർമാരിൽ ഒരാളായിരുന്നു റൗഫ്. 2000 മുതൽ 2013 വരെ 64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വൻറി20ലും 11 വനിതാ ട്വൻറി20 മത്സരങ്ങളിലും അമ്പയറായി. 2000ൽ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര അമ്പയറിംഗിലെത്തുന്നത്. 2005 തൻറെ ആദ്യ ടെസ്റ്റ് നിയന്ത്രിച്ച അദ്ദേഹം 2006ൽ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉയർത്തപ്പെട്ടു.
2013 വരെ ക്രിക്കറ്റിൽ സജീവമായിരുന്ന ആസാദിന് ഐപിഎല്ലിലെ ഒത്തുകളിയെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്നു. വിവാദമായ 2013 ഐപിഎല്ലിൽ ആസാദ് ഒത്തുകളിക്ക് കൂട്ടുനിന്നെന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടർന്ന് 2016-ൽ ഇദ്ദേഹത്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയിരുന്നു.
2013 മേയ് 19ന് നടന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരമാണ് റൗഫ് അവസാനം നിയന്ത്രിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here