Dharmapuri:പ്രണയത്തിന് തടസം; ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് അടിച്ചു കൊന്നു കത്തിച്ചു

പ്രണയ ബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നു കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണു നാടിനെ നടുക്കുന്ന സംഭവം. കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ 26കാരിയാണ് ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. സംഭവത്തില്‍ യുവതിയും കാമുകനുമടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു കൊടും ക്രൂരതയുടെ ചുരുളഴിച്ചത്.

ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ രണ്ടാഴ്ച മുന്‍പാണ് പാതി കത്തിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ മാത്രം കത്തി പോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പൊലീസിനു കിട്ടി. പൊന്നാഗരം സോംപെട്ടിയിലെ മണി (30) എന്നയാളുടെ അഡ്രസിലായിരുന്നു കാര്‍ഡ്. വീട്ടിലെത്തി അന്വേഷിച്ച പൊലീസുകാരോട് ഒരാഴ്ചയായി മണിയെ കാണാനില്ല എന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.

തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂര കൊലപാതകം വെളിച്ചത്തായത്. പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു ഭര്‍ത്താവ് മണി ഇക്കാര്യം അറിയുന്നത്. അതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടില്‍ വച്ചു മണിയെ അടിച്ചു കൊന്ന ശേഷം നരസിപുരയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here