രാജ്യത്തെ എല്ലാ വിഘടന, വിഭജന വാദത്തെയും മുന്നില്‍ നിന്ന് നയിക്കുന്നത് ആര്‍എസ്എസ്: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ എല്ലാ വിഘടന, വിഭജന വാദത്തെയും മുന്നില്‍ നിന്ന് നയിക്കുന്നത് RSS ഉം സംഘപരിവാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായും കര്‍ണാടകയിലെ ബാഗേപള്ളിയില്‍ സിപിഐ എം മഹാറാലി ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ വിഘടന, വിഭജന വാദത്തെയും മുന്നില്‍ നിന്ന് നയിക്കുന്നത് RSS ഉം സംഘപരിവാറുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയത എന്നാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമം. വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുവെന്നും കര്‍ണാടകയിലെ ബാഗേപള്ളിയില്‍ സിപിഐ എം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍.

രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ട്. ‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക.വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നതിന് അനുസരണമായ കാര്യങ്ങള്‍ ആര്‍ എസ് എസ് പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കാന്‍ ജനാധിപത്യത്തിന്റെ മൂടുപടം അണിയുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel