പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പറയുന്നതിന് വിലക്ക് ; കെ എം ഷാജിക്ക് താക്കീതുമായി ലീഗ് നേതൃത്വം

വിഭാഗീയത ശക്തമാകുന്നതിനിടെ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലീം ലീഗ് നേതൃത്വം. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പറയുന്നതിന് വിലക്ക്. അതിനിടെ ഷാജിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീറും, എം കെ മുനീറും, കെ പി എ മജീദും പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടു.

നേതൃത്വത്തേയും, ലീഗിനേയും പ്രതിസന്ധിയിലാക്കിയ വിവാദ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയത്. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദേശമാണ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ മുന്നോട്ടു് വച്ചത്. പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിലാണ് ചർച്ച ചെയ്യേണ്ടതെന്നും ഷാജിക്ക് നിർദ്ദേശം നൽകിയതായി സാദിഖലി തങ്ങൾ പറഞ്ഞു.

അനുനയ ചർച്ചയ്ക്ക് തൊട്ടുപിന്നാലെ ഷാജിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീറും, എം കെ മുനീറും, കെ പി എ മജീദും പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കെ എം ഷാജിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്നത് സ്വാഭാവിക ആവശ്യമാണെന്ന് ഇ ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

നേതാക്കളെ വിമർശിച്ച കെ എസ് ഹംസയെ സസ്പെൻഡ് ചെയ്ത നേതൃത്വം കെ എം ഷാജിക്കെതിരായ നടപടി താക്കീതിൽ ഒതുക്കിയത് വരും ദിവസങ്ങളിൽ വിമർശനങ്ങൾക്ക് വഴിവെക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here