കൊച്ചി മെട്രോ തൂണുകള്‍ക്കിടയില്‍ നിയമം ലംഘിച്ച് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പരസ്യ ഫ്ളക്സുകളും കൊടിതോരണങ്ങളും.ഇടപ്പളളി മുതല്‍ കളമശേരി വരെയാണ് മെട്രോ തൂണുകള്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്ളക്സ് ബോര്‍ഡുകളോ കൊടിതോരണങ്ങളോ പരസ്യങ്ങളോ കൊച്ചി മെട്രോയുടെ തൂണുകളില്‍ പതിപ്പിക്കരുതെന്നാണ് നിയമം. എന്നാല്‍ ഭാരത് ജോഡോ യാത്രയുമായി കേരളത്തിലൂടെ ചുറ്റുന്ന കോണ്‍ഗ്രസിന് ഈ നിയമം ബാധകമല്ല.
ഇടപ്പളളി മുതല്‍ കളമശേരി വരെ നീളും രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയുടെ ഫ്ളക്സ് ബോര്‍ഡുകള്‍. കൂടാതെ മെട്രോ തൂണുകള്‍ക്കിടയില്‍ പാര്‍ട്ടി കൊടിയും കെട്ടിവച്ചിട്ടുണ്ട്. മെട്രോ പരിസരത്ത് ഇത്തരം പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന കളമശേരി നഗരസഭയുടെ ആനുകൂല്യം പിന്‍പറ്റിയാണ് മെട്രോ തൂണിനിടയിലുളള തെരുവു വിളക്കുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here