വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംരംഭം തുടങ്ങാൻ പറ്റിയ നാടല്ല കേരളം എന്ന പ്രചാരണം നടക്കുന്നു. നാടിനെ അപകീർത്തിപ്പെടുത്തലാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും
മുഖ്യമന്ത്രി പറഞ്ഞു.
ലഹരി മരുന്നിനെതിരായ ജാഗ്രത തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം വലിയ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായിയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത നാടുകളിലായി നാടിന് വലിയ തോതിലുള്ള ദുഷി പേരുണ്ടാക്കാത്തക്ക വിധത്തിലാണ് ലഹരി മേഖല വളർന്നുവരുന്നത്.
ആൺപെൺ വ്യത്യാസമില്ലാതെ ലഹരി മരുന്നിന് അടിപ്പെട്ടു പോകുന്ന സാഹചര്യമുണ്ടെന്നും ലഹരിക്കെതിരെ സമൂഹം വലിയ ജാഗ്രത പുലർത്തണമെന്നും മഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഓക്ടോബര്‍ 2 മുതൽ ഒരു മാസക്കാലം മയക്കുമരുന്നിനെതിരെ ക്യാമ്പയ്ൻ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് മുക്തമായ സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിണറായിയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here