ഗവർണർ പദവിയിൽ ഉൾപ്പെടെ കാവിധാരികളെ കുത്തിനിറച്ചിരിക്കുകയാണെന്ന് എം വി ജയരാജൻ.എം എൽ എ മാരെ വിലയ്ക്ക് വാങ്ങാൻ കോടികളാണ് ചിലവിടുന്നത്.
ഗവർണര്‍ രാജ്ഭവനെ ആർ എസ് എസ് കാര്യാലയമാക്കിയെന്നും എം വി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രഭാരിയായി പ്രവർത്തിക്കുന്നതായിരിക്കും ഗവര്‍ണര്‍ക്ക് നല്ലത്.
ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ വിരുദ്ധവുമാണ് ഗവർണറുടെ നടപടി. തന്നെ ആരോ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായ മാനസിക അവസ്ഥയിലാണ് ഗവർണർ.ആരിഫ് മുഹമ്മദ് ഖാൻ രാജി വെച്ച് ആർ എസ് എസ് പ്രഭാരി സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here