സംസ്ഥാന സർക്കാരുമായി പരസ്യപ്പോര് തുടരുന്നതിന്‍റെ ഇടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ദില്ലിയിലേക്ക് തിരിക്കും.അടുത്തമാസം ആദ്യമാവും ഗവർണർ തിരികെ വരിക.നിരവധി ബില്ലുകൾ പരിഗണനയിലിരിക്കെ സംസ്ഥാനത്ത് നിന്ന് വിട്ടു നിൽക്കുന്നത് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കും.
ഭരണഘടനാ തത്വങ്ങളും ഫെഡറൽ മൂല്യങ്ങളും കാറ്റിൽപ്പറത്തി സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് നീങ്ങുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിലേക്ക്. ഇന്ന് ദില്ലിയിലെത്തുന്ന ആരിഫ് ഒക്‌ടോബർ മൂന്നുവരെ തുടരാനാണ് പദ്ധതി. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഇത്രയധികം ദിവസം ഗവർണർമാർ രാജ്‌ഭവനിൽ നിന്ന് മാറിനിൽക്കാറില്ല.
നിരവധി ബില്ലുകൾ പരിഗണനയിലിരിക്കെ, ഗവർണറുടെ ദീർഘമായ വിട്ടുനിൽക്കൽ സംസ്ഥാന സർക്കാരിനോടുള്ള വെല്ലുവിളി കൂടിയാണ്.കേന്ദ്ര മന്ത്രിപദവിയും ഉപരാഷ്ട്രപതി സ്ഥാനവും കിട്ടാത്തതിനാൽ ബിജെപി നേതൃത്വത്തോട് അതൃപ്‌തിയുള്ള ഗവർണർ ആർഎസ്‌എസ് നേതൃത്വവുമായി അടുക്കാനുള്ള ശ്രമത്തിലാണ്.
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിനെ പ്രോട്ടോക്കോൾ ലംഘിച്ച് അങ്ങോട്ടുപോയി കണ്ട ആരിഫ് ശനിയാഴ്‌ച ഗുവാഹത്തിയിൽ ആർഎസ്‌എസ് സംഘടനയായ പ്രജ്‌ഞാപ്രവാഹിന്റെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here