സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്‍ഐഎ റെയ്ഡ്

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്‍ഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ എം എ സലാം,സംസ്ഥാന പ്രസിഡന്‍റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ പെരുമ്പിലാവിലെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം NIA സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നു

എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍,ദേശീയ ചെയർമാൻ ഒ.എം.എ സലാം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ എന്നിവരടക്കം നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം,ചെയർമാൻ ഒ.എം.എ സലാം,കരമന അശ്റഫ് മൗലവി,മുൻ ചെയർമാൻ ഇ അബൂബക്കർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ്അ ഹമ്മദ്, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു.പോപുലർ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും റെയ്ഡ് നടന്നു.

വിദേശ കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സംശയിക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സഹകരണത്തോടെയാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കമാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പത്തനംതിട്ടയില്‍ രണ്ടിടത്താണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ വീട്ടിലും ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പരിശോധന. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് എന്‍ഐഎ റെയ്ഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News