മുപ്പത് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി, കാളികാവ് എക്സൈസിൻ്റെ പിടിയിൽ. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ
പുല്ലൂർ സ്വദേശി സുട്ടാണി എന്നറിയപ്പെടുന്ന സൽമാനുൽ ഫാരിസാണ് പിടിയിലായത്.
പൊതികളാക്കി വിവിധയിടങ്ങളിൽ സൂക്ഷിച്ചിരുന്ന 30 കിലോഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത് . മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് മൊത്ത വിൽപ്പനക്കാരനാണ് പിടിയിലായ സൽമാനുൽ ഫാരിസ്. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ ഇയാൾ മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ടെന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ T ഷിജു മോൻ പറഞ്ഞു.
മഞ്ചേരിയിലുള്ള ചില്ലറ വിൽപ്പനക്കാർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here