Chocolate: ‘സെമി കേഡറിനേക്കാള്‍ കോണ്‍ഗ്രസിന് നല്ലത് കിന്‍ഡര്‍ ജോയി ആണ്’ ; സോഷ്യല്‍ മീഡിയയില്‍ ആറാടി ചോക്ലേറ്റ്: K Sudhakaran

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ചോക്ലേറ്റ് ആണ്. ചോക്ലേറ്റ് പോസ്റ്റുകള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസുകാരും. കാരണം ചോക്ലേറ്റിന് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും തരംഗമുണ്ടാക്കി കൊടുത്തത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ.

സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കാന്‍ വിചിത്ര ന്യായീകരണവുമായാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രംഗത്തെത്തിയത്. മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെറുപ്പക്കാരനെ എസ്പിയുടെ മുന്നിലിരുത്തി ചോക്ലേറ്റ് പോലെ എന്തോ സാധനം കൊടുത്ത് അവന്റെ ബോധ മനസ്സിനെ തള്ളി വായില്‍ തോന്നിയത് പറയിച്ച് കൊണ്ടു പോയിട്ടുണ്ട്. എകെജി സെന്റര്‍ ബോംബാക്രമണ കേസില്‍ അറസ്റ്റിലായ ജിതിനും പൊലീസ് ഇതു പോലെ ചോക്ലേറ്റ് നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ ഇതും പറഞ്ഞ് തിരിഞ്ഞത് മാത്രമേ ഓര്‍മയുണ്ടാവുകയുള്ളു അതിനു പിന്നാലെ വന്ന ട്രോളിലും പോസ്റ്ററുകളിലുമായി സുധാകരന്‍ എയറിലും ചോക്ലേറ്റിന്റെ ഡിമാന്റ് വേറെ ലെവലിലുമായി. പോസ്റ്റും ട്രോളും കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ കോണ്‍ഗ്രസും, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന ഭാവത്തില്‍ നാട്ടുകാരും എന്ന അവസ്ഥയാണിപ്പോള്‍.

‘ഇപ്പോ കേരള പൊലീസ് പാക്കറ്റ് കണക്കിന് കിന്‍ഡര്‍ ജോയി കൊണ്ടാണ് ഡ്യൂട്ടിക്ക് പോണത്, കേരള പ്രദേശ് കാന്‍ഡബറി ചോക്ലേറ്റ്’ എന്നാണ് എംഎം മണി എംഎല്‍എ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ചോക്ലേറ്റ് കഴിച്ചതിന് ശേഷം സത്യം പറയാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിവിറച്ച കുട്ടിയുടെ ചിത്രം വൈറല്‍ എന്ന വി കെ പ്രശാന്ത് എംഎല്‍എയുടെ പോസ്റ്റിന് വന്ന കമന്റ് കോണ്‍ഗ്രസിന് സെമി കേഡറെകാളും നല്ലത് കിന്‍ഡര്‍ ജോയി ആണ് എന്നാണ്.

കാന്‍ഡീസ് – ചോക്ക്‌ലേറ്റ് -ഇനി കഴിക്കില്ല. സമനില തെറ്റിയാലൊ എന്നാണ് റെജി ലൂക്കോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി അനവധി ട്രോളുകളും പോസ്റ്റുകളും കമന്റുകളുമൊക്കെയായി ചോക്ലേറ്റ് തന്റെ ജൈത്രയാത്ര തുടരുകയാണ്.

എന്തായാലും ഇപ്പോള്‍ ചോക്ലേറ്റ് കാണുമ്പോള്‍ മനസിന് പേടി തട്ടിയ അവസ്ഥയാണ് കോണ്‍ഗ്രസിന്. നേതാക്കന്‍മാര്‍ വെളിവില്ലാതെ ഓരോന്നു വിളിച്ചു പറഞ്ഞാല്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെയും കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെയും ഒരവസ്ഥയെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News