Kozhikode: താമരശ്ശേരി ചുരത്തില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു

താമരശ്ശേരി ചുരത്തില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു. ചുരം ചിപ്പിലിത്തോടിന് സമീപത്താണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ടിപ്പറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടു.

ടിപ്പറിന്റെ പിന്നില്‍ ഓട്ടോ ഇടിച്ച് ഒരാള്‍ മരിച്ചു

പാലാ(Pala) മേലുകാവ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം(Accident).

കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടം ഉണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

ബന്ധുവായ യുവാവിനൊപ്പം ഡയാലിസിസിനായി പാലാ മരിയന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഇരുന്ന ഭാഗം ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. ഡോക്ടര്‍ കിഡ്‌നി രോഗിയായ ഗിരീഷ് ബുധനാഴ്ചയും ശനിയാഴ്ചയും ഡയാലിസിസ് നടത്തി വരികയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുകാവ് പൊലീസ് സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here