PFI Hartal:ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ CCTV ദൃശ്യങ്ങള്‍ പുറത്ത്

ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍(CCTV Visuals) പുറത്ത്. പള്ളിമുക്കില്‍ വച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദിന്റെ ബൈക്കാണ് പൊലീസുകാരെ ഇടിച്ചത്. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രതി ഷംനാദ് ഇപ്പോഴും ഒളിവിലാണ്.

പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചു. വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരുടേയും ഷംനാദിന്റെയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെട്ടു.

ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, എ.ആര്‍ ക്യാപിലെ സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആന്റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. നിര്‍ബദ്ധിച്ച് കടകള്‍ അടപ്പിച്ച പ്രതിയെ പൊലീസ് തടയാന്‍ ശ്രമിച്ചു. ഷംനാദ് ഇപ്പോഴും ഒളിവിലാണ്. നേരത്തേയും വധശ്രമക്കേസിലെ പ്രതിയാണ് ഷംനാദെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News