ഉത്തരാഖണ്ഡില്‍ 19 കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്‍റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ 19 കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്‍റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പ്രതിയുടെ റിസോര്‍ട്ട് സര്‍ക്കാര്‍ പൊളിച്ചു നീക്കി. നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. ബിജെപി നേതാവ് വിനോദ് ആര്യയെയും മകന്‍ അങ്കിതിനെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപെട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് അന്‍ങ്കിത ഭണ്ഡാരിയെന്ന 19 കാരിയെ കാണാതായത്. ഇന്ന് രാവിലെ ഋഷികേശിലെ കനാലില്‍നിന്ന് മൃതദേഹം കണ്ടെത്തിയത് .റിസോര്‍ട്ടിലെ അതിഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുല്‍കിത് നിര്‍ബന്ധിച്ചിരുന്നു. റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മറ്റൊരു ജീവനക്കാരന്‍ അന്‍കിത് ഗുപ്ത എന്നിവരും പെണ്‍കുട്ടിയെ ഈ ആവശ്യമുന്നയിച്ച് നിരന്തരം ശല്യപ്പെടുത്തി. റിസോര്‍ട്ടിലെ പ്രശ്നങ്ങള്‍ പുറത്തുപറയുമെന്ന പറഞ്ഞ പെണ്‍കുട്ടിയെ പുല്‍കിത് കനാലിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രശ്നങ്ങൾ പറഞ്ഞു കൊണ്ട് പെൺകുട്ടി സുഹൃത്തിനയച്ച വാട്സാപ് സന്ദേശമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

അറസ്റ്റിലായ മൂന്നു പ്രതികളും കുറ്റം സമ്മതിച്ചു. സംഭവം പുറത്തറിഞ്ഞതോടെ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് പൊളിച്ച് നീക്കി. പ്രതിഷേധത്തിലായിരുന്ന നാട്ടുകാര്‍ റിസോര്‍ട്ട് അവശിഷ്ടങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധത്തിന് പിന്നാലെ മുൻ മന്ത്രി വിനോദ് ആര്യയെയും മകന്‍ അങ്കിത് ആര്യയെയും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. അൻകിത് സംസ്ഥാന പിന്നാക്ക കമ്മിഷന്റെ ഉപാധ്യക്ഷനാണ്. കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News