ഹോസ്റ്റലിൽ(hostel) ഒപ്പമുള്ള യുവതികളുടെ നഗ്നദൃശ്യം പകര്‍ത്തി സാമൂഹമാധ്യമത്തിലൂടെ(social media) ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍(arrest). തമിഴ്‌നാട്ടിലെ മധുരയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. രാമനാഥപുരം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്.
മധുര സൈബര്‍ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വകാര്യ കോളേജില്‍ ബിഎഡ് കോഴ്‌സിനു ചേരുന്നതിനായി 2021ലാണ് യുവതി മധുരയിലെത്തുന്നത്. ആറുമാസമായി മധുരയിലെ ഹോസ്റ്റലിലാണ് താമസം. ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരുമായി നിരവധിപ്പേരാണ് ഈ ഹോസ്റ്റലില്‍ താമസിക്കുന്നത്.
രാമനാഥപുരത്തെ മുപ്പതുകാരനായ ആഷിഖ് എന്ന ഡോക്ടറുമായി യുവതി അടുപ്പത്തിലായിരുന്നു. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ യുവതികളെ കാണിക്കാന്‍ ആഷിഖ് ആദ്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം അശ്ലീല ചിത്രങ്ങള്‍ അയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യ പ്രകാരം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി യുവതി അയയ്ക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
യുവതികള്‍ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും അവരറിയാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയായിരുന്നു. വീഡിയോ പകര്‍ത്തുന്നതിന്റെ ഇടയില്‍ യുവതിയെ പിടികൂടി ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയായിരുന്നു.
അവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here