
ഇറാനിലെ(iran) ഹിജാബ്(hijab) വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകൾ തുളച്ചു കയറി കൊല്ലപ്പെട്ടത്.
കറാജിയിൽ പ്രതിഷേധക്കാർക്കൊപ്പം അണിചേരാൻ തുടങ്ങുമ്പോഴാണ് ഹാദിസിന് വെടിയേറ്റത്. മുടി പോണിടെയ്ൽ കെട്ടി ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോൾ ഹാദിസ് ഹിജാബ് ധരിച്ചിരുന്നില്ല.
എന്നാൽ കയ്യിൽ ആയുധങ്ങളോ പോസ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിർത്തതെന്നാണ് വിവരം. വെടിയേറ്റയുടനെ ഹാദിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിക്‌ടോക്, ഇൻസ്ററ്ഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു ഹാദിസ്. ഇവരുടെ സംസ്കാരത്തിന്റെ വീഡിയോ കുടുംബം പുറത്തുവിട്ടു.
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 75 പേർ കൊല്ലപ്പെട്ടെന്നാണ് വലതു ഗ്രൂപ്പുകൾ പറയുന്നത്. ഇതുവരെ 1200 പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here