രണ്ട് പാക്കറ്റ് എം.ഡി.എം.എ(MDMA)യുമായി കാറ്ററിങ് സ്ഥാപന ഉടമ പിടിയിൽ. തൃശൂർ(Thrissur) ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്നാണ് നാട്ടിക ജുമാ മസ്ജിദിന് തെക്ക് രായംമരക്കാര്‍ ഷാനവാസിനെ(50) വീട്ടുപരിസരത്തു നിന്ന് പിടികൂടിയത്. ഇയാള്‍ വീടിനോടുചേര്‍ന്ന് ക്യൂ ടെന്‍ എന്ന പേരില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്നുണ്ട്.
ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകര വെച്ച് വലപ്പാട് ചാലുകുളം പള്ളിക്ക് സമീപം പുതിയവീട്ടില്‍ അനസ്(30), കോതകുളം ബീച്ച് പുതിയവീട്ടില്‍ സാലിഹ്(29)എന്നിവരെ എം.ഡി.എം.എ.യുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് എം.ഡി.എം.എ. നല്‍കിയത് ഷാനവാസാണെന്ന് വ്യക്തമായപ്പോഴാണ് ഇയാളെ പിടികൂടിയത്.
ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ കെട്ടിയിരുന്ന തുണിബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന എം.ഡി.എം.എ. കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here