വയനാട്ടിൽ പോപ്പുലർ ഫ്രണ്ട്(popular front) നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതം. കടയുടമ സലീം ഒളിവിലാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ മാനന്തവാടി എരുമത്തെരുവിലെ ടയര്‍ കടയില്‍ നിന്നും വടിവാളുകള്‍ കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന് സലീമിനെതിരെ ആയുധ നിയമം പ്രകാരം കേസെടുത്തിരുന്നു. കടയിലെ ജീവനക്കാരനായ മുഹമ്മദ് ഷാഹുലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞതോടെ മൊബൈല്‍ സ്വിച്ച് ഓഫാക്കി സലീം ഒളിവില്‍ പോയതായാണ് പൊലീസ്(police) പറയുന്നത്.
മാനന്തവാടി എസ് എച്ച്.ഒ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്‍പ്പെടെ സലീമിനായി തിരച്ചില്‍ നടത്തുന്നുണ്ട്.
പിടികൂടിയ വാളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here