ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻറി-20യിൽ ഇന്ത്യയ്ക്ക് ആധികാരിക ജയം. കെ.എൽ. രാഹുലും സൂര്യകുമാർ യാദവും അർധ സെഞ്ചുറി നേടിയ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ടിന് 106. ഇന്ത്യ 16.4 ഓവറിൽ രണ്ടിന് 110.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കും തുടക്കം പിഴച്ചു. 17 റൺസിനിടെ രോഹിത്ത് ശർമ്മയെയും വിരാട് കോഹ്ലിയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത്ത് ശർമ പൂജ്യത്തിനും കോഹ്ലി മൂന്ന് റൺസിനുമാണ് പുറത്തായത്.
കെ.എൽ. രാഹുലിനോപ്പം സൂര്യകുമാർ യാദവു കൂടി ചേർന്നതോടെ മത്സരത്തിൻറെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. രാഹുൽ 56 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 51 റൺസെടുത്തു. സിക്സ് പറത്തിയാണ് രാഹുൽ അർധ സെഞ്ചുറി തികച്ചത്. 33 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 50 റൺസാണ് സൂര്യകുമാർ നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡയും ആൻറിച്ച് നോർട്ട്ജെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് റൺസിനിടെ അഞ്ച് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. അർഷ്ദീപ് സിംഗിൻറെയും ദീപക് ചഹാറിൻറെയും മിന്നുന്ന പ്രകടനമാണ് തുടക്കത്തിൽതന്നെ ദക്ഷിണാഫ്രിക്കയെ തകർത്തത്.
എയ്ഡൻ മാർക്രം (25), വെയ്ൻ പാർനെൽ (24), കേശവ മഹാരാജ് (41) എന്നിവർക്കുമാത്രമാണ് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. ദക്ഷിണാഫ്രിക്കയുടെ നാല് മുൻനിര താരങ്ങളാണ് പൂജ്യത്തിന് മടങ്ങിയത്. ക്വിൻറൺ ഡി കോക്ക് (1), ടെന്പ ബാവുമ (0), റിലീ റോസോവ് (0), ഡേവിഡ് മില്ലർ (0), ട്രിസ്റ്റൻ സ്റ്റബ്സ് (0) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here